Monday, November 30, 2009

സിയാബ്, നാളെ ഡിസംബര്‍ ഒന്നാണ്

നാളെ ഡിസംബര്‍ ഒന്ന്.
സിയാബ് പ്രേമികള്‍ ആ‍കാംഷാ ഭരിതരായി കാത്തിരിക്കുന്ന മാസം.
ഈ ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം തന്റെ മനസ്സൂ തുറക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്.
തന്റെ ഐ.എ.എസ് അനുഭവങ്ങളും രോഗവിവരങ്ങളും എല്ലാം തുറന്ന് പറയാമെന്നും തനിക്ക് വേണ്ടി മാനഹാനി നേരിടേണ്ടി വന്ന പല പത്രപ്രവര്‍ത്തകരുടേയും മാനം രക്ഷിക്കാമെന്നും ഏറ്റിരിക്കുന്നത്.

അതെ സിയാബ്,
നാളെ ഡിസംബര്‍ ഒന്നാണ്. ഇനി വരുന്ന മുപ്പത് ദിവസവം ഞങ്ങളോരോരുത്തരും അഗ്രിഗേറ്ററുകള്‍ പരതിക്കൊണ്ടിരിക്കും,
സിയാബിന്റെ വാക്കുകള്‍ക്കായി,
അതുമല്ലെങ്കില്‍ മേരി ലില്ലിയുടെ വാക്കുകള്‍ക്കായി.

കഴിഞ്ഞ ഒന്നരമാസമായി വിനയും ഉറക്കത്തിലായിരുന്നു.
അതിനിടെ സംഭവിച്ച ചില വിശേഷങ്ങള്‍ കുറിക്കട്ടെ.


സിയാബ് എന്ന വിഷയം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ, തന്റെ പിറന്നാളിന് ഓര്‍ക്കൂട്ടിലൂടെ ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന സിയാബിനെയാണ് നാം അവസാനമായി കണ്ടത്. തുടര്‍ന്ന് ഒരു ദിവസം ആല്‍ബത്തില്‍ എത്തിനോക്കാന്‍ പോയ ഞാന്‍ കണ്ടത് ഒഴിഞ്ഞു കിടക്കുന്ന ഓര്‍ക്കൂട്ട് പ്രൊഫൈല്‍ മൈതാനാമാണ്. പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിലെ പോയി നോക്കിക്കെ. ഐ.എ.എസ്സുകാരനെന്ന് പരിചയപ്പെടുത്തി ഇട്ട പ്രൊഫൈല്‍ ഡിലീറ്റി അദ്ദേഹം തടി തപ്പിയതായി വേണമെങ്കില്‍ നമുക്ക് തെറ്റിദ്ധരിക്കാം.

സിയാബിനെ അനുകൂലിച്ച് മേരി ലില്ലി ഇട്ട പഴയ പോസ്റ്റില്‍ ചെന്ന് ഒരു കമന്റിടാം എന്ന് കരുതി ചെന്നു, അവിടേയും നിരാശ തന്നെ ഫലം, ഇതിലെ ഒന്ന് പോയി നോക്കിക്കെ. ആ പോസ്റ്റു ഡിലീറ്റ് ചെയ്ത് മേരിലില്ലിയും തടിതപ്പി എന്നും തെറ്റിദ്ധരിക്കാം. (അത് മുമ്പ് വായിക്കാത്തവര്‍ വല്ലവരും ഉണ്ടങ്കില്‍ ഗൂഗിള്‍ കാഷ് ഇവിടെ കാണാട്ടോ. )

ഇതിനിടയില്‍ നുണപറഞ്ഞ് നേടിയതാണെന്ന് തെറ്റിദ്ധരിച്ചിട്ടാണോ എന്തോ മറൈന്‍ ബിസ് ടീവി സിയാബിനെ പിരിച്ചു വിട്ടു. ആരാധകരാരും പ്രതിഷേധക്കുറിപ്പെഴുതിക്കണ്ടില്ല. സത്യത്തില്‍ വിഷമം തോന്നിയ കാര്യം. ചികിത്സക്കായിപ്പോലും പണം കയ്യിലില്ലാത്ത ഒരാള്‍ ജോലിപോലുമില്ലാതെ എങ്ങിനെ ജീവിക്കും? യാത്ര വല്ലതും ചെയ്യാനാവുമോ? അങ്ങിനെ വിഷമിച്ചിരിക്കെ സിയാബ് വീണ്ടും പുതിയ ഓര്‍ക്കൂട്ട് അക്കൌണ്ട് തുറക്കുന്നു, ഇത്തവണ ഐ.എ.എസ് ഇല്ലെന്ന് മാത്രം, പണ്ട് 713 സുഹൃത്തുക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 44 പേര്‍ (തുടങ്ങിയിട്ട് അധികം ദിവസം ആയില്ല). പക്ഷെ ഏറെ സന്തോഷം തരുന്ന സംഗതി എന്തെന്നാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നതാണ്. കല്‍ക്കട്ടക്കും മറ്റും നടത്തിയ ടൂറുകളെപ്പറ്റി അദ്ദേഹം സ്ക്രാപ്പിലൂടെ ചങ്ങാതിമാരോട് പറയുന്നുണ്ട്, ആശ്വാസകരം തന്നെ.

നിലവില്‍ രണ്ടുമൂന്ന് ടൂറുകളൊക്കെ നടത്തി ഊര്‍ജ്ജ്വസ്വലനായി മടങ്ങിയെത്തിയ സിയാബ് പുതിയ കമ്പനിയില്‍ ജോലിക്കു കയറാനുള്ള തയ്യാറെടുപ്പിലാണ് (കമ്പനിയുടെ പേരു പറയുന്നില്ല). യാത്രകളുടെ ചിലവുകള്‍ക്കൊണ്ടാവും ആ പാവം പഴയ ഉമ്മച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞ പണവും മടക്കിക്കൊടുത്തിട്ടില്ല.

ഇനി ഡിസംബര്‍, കാത്തിരിപ്പിന് അന്ത്യമാകുന്നു.
സത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു, കാത്തിരിക്കുക.

9 comments:

വിന said...

നാളെ ഡിസംബര്‍ ഒന്ന്

poor-me/പാവം-ഞാന്‍ said...

നമ്മുക്കു കാത്തിരിക്കാം...

Anamika said...

സിയാബ് പ്രേമികളോ? ആര്? വിനയ്ക്ക് വേറെ ജ്വാലിയൊന്നുമില്ല എന്ന് വെച്ച് എല്ലാവര്‍ക്കും അങ്ങനെയാണോ? ഒരു സിയാബ് പ്രശ്നം മാത്രേ ഉള്ളോ ലോകത്ത്? വേറെ പണിയൊന്നുമില്ലേ മാഷേ?

jayanEvoor said...

അതെ... നാളെ ഡിസംബര്‍ ഒന്നാണ്...

(അതുകൊണ്ട് ഞാനും ഒരു പോസ്ടിട്ടിട്ടുണ്ട്... കാരണം വേറെ ആണെന്ന് മാത്രം! )

എന്തായാലും സിയാബിനായി കാത്തിരിക്കുന്നു...

അഞ്ചല്‍ക്കാരന്‍ said...

അറിയണം. സത്യത്തില്‍ കാത്തിരിയ്ക്കുക തന്നെയാണ്.

മേരി ലില്ലി.
അരുണ്‍ ചുള്ളിക്കല്‍.
കാപ്പിലാന്‍.
തൃശ്ശൂര്‍ക്കാരന്‍.
പിന്നെ ഓര്‍മ്മയില്‍ വരാത്ത പല ഐഡികള്‍. ഇവരുടെയൊക്കെ പ്രതീക്ഷകളും വിശ്വാസങ്ങളും ശരിയായിരുന്നു എന്നു തെളിയിയ്ക്കപ്പെടാന്‍ ഇന്നു മുതല്‍ മുപ്പതു ദിവസങ്ങള്‍....

സിയാബ് കടന്നു വരുമായിരിയ്ക്കും - വരും. വരാതിരിയ്ക്കില്ല.

അഞ്ചല്‍ക്കാരന്‍ said...

ഒന്നുകില്‍ സിയാബ് കടന്നു വരുന്നതു വരെ അല്ലെങ്കില്‍ ഡിസംബര്‍ മുപ്പത്തിഒന്നു വരെ വിഷയം സജീവമാക്കി നിര്‍ത്താന്‍ വിനയിയ്ക്ക് കഴിയും എന്നു പ്രതീക്ഷിയ്ക്കുന്നു.

നിസ്സാരന്‍ said...

ആ ഉമ്മച്ചി പണം ഒഴിവാക്കിയോ? അതല്ല അത് മടക്കിക്കിട്ടാന്‍ വല്ല ശ്രമവും നടത്തുന്നുണ്ടോ? ഇനിയെങ്കിലും ആ ഉമ്മച്ചിക്ക് പുറത്ത് വന്ന് സത്യം പറഞ്ഞുകൂടേ? സിയാബിന്റെ ബ്ലോഗിലെ കൂട്ടുകാര്‍ ലില്ലി മേരി ഉള്‍പ്പെടെ അയാളെ കൈയൊഴിഞ്ഞു. ഒരു തട്ടിപ്പുകാരനെ എത്ര നാള്‍ പേറി നടക്കും. ആ ഉമ്മച്ചി സത്യം പറഞ്ഞ് പണം മടക്കി കിട്ടാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ വിടുന്നതല്ലെ ഭംഗി? വെറുതെ എന്തിന് ഡിസംബര്‍ 30 വരെ കാത്തിരിക്കണം. ഏതായാലും നേരിട്ട് പരിചയമില്ലാത്തവര്‍ക്ക് അവര്‍ ആരായാലും എന്തിന്റെ പേരിലായാലും സഹായം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സഹായം ആവശ്യമുള്ളവരുടെ നാട്ടില്‍ തന്നെ അത് ചെയ്യാന്‍ മാത്രം ആളുകള്‍ കാണും. എങ്ങോ ഉള്ളവര്‍ക്ക് ആരും സഹായം ചെയ്യേണ്ടതില്ല. സഹായം തന്നെ ഒരു ബിസിനസ്സ് ആ‍ക്കുന്നവരുമുണ്ട്.

|santhosh|സന്തോഷ്| said...

ഒവ്വ!! വരും ഉമ്മച്ചിക്കു പണം തിരികെ കിട്ടുകയും ചെയ്യും. ഇതുവരെ ഒരു മറുപടീ പോലും നല്‍കാന്‍ തയ്യാറാവാത്തവരാണ് ഇനി അതിനു മുതിരുന്നത്

ആല്‍ത്തറയിലിരുന്ന് അതിവിശുദ്ധ മനുഷ്യാവകാശ മന്ത്രങ്ങള്‍ ചൊല്ലിയ സ്വാമിവര്യനേയും ഇപ്പോള്‍ കാണാനില്ല. ചുള്ളിക്കമ്പും, മഹര്‍ഷിവര്യനും, ലില്ലിപ്പുവുമൊക്കെ ഈ വിഷയമേ മറന്ന മട്ടാണ്, ഡിസംബര്‍ ഒന്നുമൊന്നും ഓര്‍മ്മയേയില്ല.. ഹോ എന്താരുന്നു ബഹളങ്ങള്‍. അന്നു ബഹളം വച്ചിരുന്നവര്‍ ആരെങ്കിലും ഒന്നു മറുപടി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അയാള്‍ തിരിച്ചു വരുമെന്നു കരുതി ഇരിക്കുവാണോ?

നല്ല കഥ !!!

കണ്ടറിയാം...!”കക്കാന്‍ പഠിച്ചാല്‍ നില്‍‌ക്കാനും പഠിക്കണം” എന്നൊരു ചൊല്ലുണ്ട്..ഇയാള്‍ നില്‍ക്കാന്‍ പഠിച്ചവന്‍ തന്നെ !